അദ്ധ്യായം 1 – ഒറ്റപ്പെട്ട ശബ്ദങ്ങൾ മഴ പെയ്യാൻ പോകുന്ന പോലെ ആകാശം കറുത്തിരുന്നു. കോഴിക്കോട് കടൽക്കരയിൽ ആ സന്ധ്യയ്ക്ക് ഒരു പ്രത്യേകമായ ശൂന്യത ഉണ്ടായിരുന്നു. തിരകൾ ഒന്നിനു പിന്നാലെ ഒന്നായി കരയിലേക്ക് അടിച്ചു വീണു പക്ഷേ ഓരോ തിരയും മടങ്ങുമ്പോൾ, ഒരു ശൂന്യത അവിടെ വിട്ടുപോയി. ആ ശൂന്യത പോലെ തന്നെയായിരുന്നു സന്ദീപ് ബാലകൃഷ്ണന്റെ ജീവിതവും. വെള്ള ഷർട്ടും പഴയ ജീൻസും ധരിച്ച്, ചെരിപ്പ് കൈയിൽ പിടിച്ച്, മണലിൽ നഗ്നപാദനായി അവൻ നടന്നു. കാറ്റ് ഉപ്പിന്റെ ഗന്ധവുമായി മുഖത്ത് തട്ടി കടന്നുപോയി. അവന്റെ മുടി അലക്കി. ഷർട്ടിന്റെ കോളർ ഉയർത്തി. പക്ഷേ അവന്റെ ഉള്ളിൽ.. ഒന്നും മാറിയില്ല. സന്ദീപിന്റെ കണ്ണുകൾ കടലിലേക്കായിരുന്നു. പക്ഷേ അവൻ നോക്കിയത് കടലല്ല. ഏതോ ഒരിടത്തേക്ക്… അവിടെ എന്തോ നഷ്ടപ്പെട്ടിരിക്കുന്ന പോലെ. കൈയിൽ ഒരു പഴയ ഡയറി.. ഡയറി അല്ല അത് ഒരു പാട് താളുകൾ ഉള്ള ഒരു വലിയ പുസ്തകകെട്ട് താളുകൾ മഞ്ഞപിടിച്ചിരിക്കുന്നു. ചിലത് മടക്കങ്ങൾ കൊണ്ട് കുഴഞ്ഞു. ചിലത് എഴുതാതെ ശൂന്യമായി കിടക്കുന്നു . അത് ഒരു കഥയായിരുന്നു. അവൻ എഴുതാൻ ശ്രമിക്കുന്ന… പക്ഷേ പൂർത്തിയാക്കാൻ കഴിയാത്ത ഒരു കഥ. “അവസാനം…” അവ...
സംഭവം വളരെ സിമ്പിള്‍ ആണ്. തുടക്കം കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ്. ലക്ഷ്യം കണ്ണൂര്‍ വെച്ച് പിടിക്കുക, സോണിയയുടെ കല്യാണ നിശ്ചയം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇത്തവണ രശ്മിയും കിരണും വരുന്നുണ്ട്. കല്യാണം കഴിഞ്ഞു അവരുടെ ആദ്യത്ത കണ്ണൂര്‍ പോക്ക്. ഈയുള്ളവന് ഒരിക്കല്‍ അവിടെ പോയതാണല്ലോ. പറഞ്ഞു തീര്‍ന്നില്ല ദേ നില്ക്കുന്നു മേല്‍ പറഞ്ഞ ദമ്പതികള്‍. ഹിമാലയത്തിലോട്ടു എന്ന വണ്ണം ഒരു മുട്ടന്‍ ബാഗ് കിരണിന്റെ തോളില്‍. "എന്താടാ അമ്മിക്കല്ല് വല്ലോം ആണോ ഗിഫ്റ്റ് ആയിട്ട് കൊടുക്കമ്പോണേ !!" എന്ന് ചോദിയ്ക്കാന്‍ നാക്ക് പൊങ്ങി വന്നതാണ് . പിന്നെ ഈ ജാതി ആജാന ബാഹുക്കളോട് അമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ എനിക്കിട്ടു എട്ടിന്റെ പണി എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ പോരെ. അത് കാരണം ഞാന്‍ അത് വിഴുങ്ങി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി .. സുമംഗല ശ്രീമതി രശ്മി എന്നോട് കുശലാന്വേഷണങ്ങള്‍ തിരക്കി. സോണിയയുടെ സ്ഥല പേര് ഓര്‍ത്തിരിക്കാന്‍ വളരെ എളുപ്പം ഉള്ള പണി ആയതിനാല്‍ കിരണ്‍ അത് ഒരു തുണ്ട് കടലാസില്‍ എഴുതിയെടുതോണ്ടാണ് നടപ്പ്. കണ്ണില്‍ കാണുന്ന ബസ് ജീവനക്കരോടെല്ലാം " ചേട...
അധ്യായം 2 – പറയാതെ പോയ വാക്കുകൾ സന്ധ്യ കഴിഞ്ഞ് ഇരുട്ട് പതുക്കെ കടൽക്കരയിലേക്ക് ഇറങ്ങിത്തുടങ്ങി. ബീച്ചിൽ ആളുകൾ കുറയുകയായിരുന്നു. സന്ദീപ് കടലിനരികിലൂടെ പതുക്കെ നടന്നു. കൈയിൽ ഡയറി. കാറ്റ് ശക്തമായി വീശി. അപ്പോൾ... കുറച്ചു ദൂരെ നിന്നിരുന്ന ഒരു സ്ത്രീയുടെ കണ്ണുകൾ അവനിലേക്ക് വീണ്ടും തിരിഞ്ഞു. ആദ്യം അവൾ ശ്രദ്ധിച്ചത് അവന്റെ നടപ്പിന്റെ ആ രീതിയാണ്. പിന്നീട്... മുഖം. അവൾ കുറച്ചു നേരം നോക്കി നിന്നു. വിശ്വസിക്കാൻ കഴിയാത്ത പോലെ. “ഇല്ല… അവനാകാൻ വഴിയില്ല…” അവൾ മനസ്സിൽ പറഞ്ഞു. പക്ഷേ അവൻ അടുത്തേക്ക് വരുംതോറും.. ആ പഴയ മുഖം കൂടുതൽ വ്യക്തമായി. കാലം മാറിയിരുന്നു. മുടിയിൽ ചെറിയ നരകൾ. മുഖത്ത് ക്ഷീണം. പക്ഷേ ആ കണ്ണുകൾ... അവൾക്ക് മറക്കാൻ കഴിയാത്തതായിരുന്നു. അവൾ അറിയാതെ ഒരു ചുവട് മുന്നോട്ട് വച്ചു. സന്ദീപ്…?” ആ ശബ്ദം കേട്ട നിമിഷം അവൻ നിശ്ചലമായി. വർഷങ്ങൾക്കു മുമ്പ് കേട്ട ഒരു പേര് പെട്ടെന്ന് ആരോ തിരികെ വിളിച്ച പോലെ. അവൻ പതുക്കെ തിരിഞ്ഞു. അവിടെ... കാലം മാറ്റിയെങ്കിലും, ഓർമ്മകൾ മാറ്റാൻ കഴിയാത്ത ഒരു മുഖം. മേഘ ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല. കടൽ മാത്രം ശബ്ദിച്ചു. “മേഘ…” സന്ദീപ് പതുക്കെ പറഞ്ഞു. ആ പേര് അവന്റ...
Comments